ചെന്നൈ: വഖഫ് ഭേദഗതിക്കെതിരെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. നിയമം മുസ്‌ലിം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.

തമിഴ്നാട് സർക്കാരും ഡിഎംകെയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നിയമം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും സുപ്രീംകോടതിയിൽ ഹർജി നൽകി.

അതേസമയം വഖഫ് നിയമഭേദഗതിയെ തുടർന്ന് ബംഗാളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 12 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 150 ആയി.

അഞ്ച് കമ്പനി ബി‌എസ്‌എഫിനെ വിന്യസിച്ചതോടെ പുതിയ അക്രമ സംഭവങ്ങളൊന്നും സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.