തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ; റാണയെ എൻഐഎ ആസ്ഥാനത്തെ പ്രത്യേക സെല്ലിലേക്ക് മാറ്റി
Friday, April 11, 2025 5:20 AM IST
ന്യൂഡൽഹി: കോടതി എൻഐഎ കസ്റ്റഡിയിൽവിട്ട മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരൻ തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചു. തുടർന്ന് പ്രത്യേക സെല്ലിലേക്ക് റാണയെ മാറ്റിയതായാണ് വിവരം.
18 ദിവസത്തേക്കാണ് റണായെ കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. കസ്റ്റഡി കാലയളവിൽ റാണയെ വിശദമായി ചോദ്യംചെയ്യുമെന്ന് എൻഐഎ അറിയിച്ചു.
അതേസമയം വ്യാഴാഴ്ച ഇന്ത്യയിൽ എത്തിച്ച റാണയുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് എൻഐഎ തഹാവൂർ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡൽഹി പാലം വ്യോമസേന വിമാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. എന്‍എസ്ജെ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി.
ഇന്ത്യക്ക് കൈമാറിയ റാണയെയുംകൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ബുധനാഴ്ചയാണ് പുറപ്പെട്ടത്. 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജന്‍സി രജിസ്റ്റര്‍ചെയ്ത കേസിലാണ് റാണയെ അമേരിക്കയില്‍നിന്ന് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്.
പാക്കിസ്ഥാന് വംശജനും കനേഡിയന്‍ ബിസിനസുകാരനുമായ റാണ ആഗോള ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സജീവ പ്രവര്‍ത്തകനാണ്. 2008 നവംബര്‍ 11-നും 21-നും ഇടയില്‍ ദുബായ് വഴി റാണ മുംബൈയിലേക്ക് യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പവായിലെ ഹോട്ടല്‍ റിനൈസന്സില് താമസിക്കുന്നതിനിടെ ഭീകരാക്രമണങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ നടത്തിയതായി കരുതപ്പെടുന്നു.