തിരുവനന്തപുരം: മാസപ്പടി കേസിൽ കുടുങ്ങുമെന്ന ഭയം കാരണം മുഖ്യമന്ത്രിക്ക് വെപ്രാളമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സമനില തെറ്റിയതിനെ തുടർന്നാണ് പത്രസമ്മേളനത്തിൽ പൊട്ടിത്തെറിക്കുന്നതും മാധ്യമപ്രവർത്തകരുടെ മേൽ കുതിര കയറുന്നതെന്നും സുധാകരൻ പ്രതികരിച്ചു.

ഗുരുതരമായ സാമ്പത്തിക ക്രമേക്കേട് അന്വേഷിക്കുന്ന ഏജന്‍സിയാണ് എസ്എഫ്‌ഐഒ. അവര്‍ കുറ്റപത്രംവരെ നല്‍കിയ കേസാണിത്. ആദായനികുതിവകുപ്പും സമാനമായ കണ്ടെത്തല്‍ നടത്തി. രണ്ട് സുപ്രധാന ഏജന്‍സികളുടെ കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡിയും വിശദീകരണം തേടിയിട്ടുണ്ട്. മകളുടെ ഭാഗം കേട്ടില്ലെന്നു പറഞ്ഞാണ് ആദ്യം മുഖ്യമന്ത്രി പ്രതിരോധം സൃഷ്ടിച്ചത്. എന്നാല്‍, പണം കൊടുത്തവരേയും പണം നല്‍കിയവരേയും കേട്ടശേഷമാണ് എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സുധാകരൻ പറഞ്ഞു.

എകെജി സെന്‍ററിന്‍റെ വിലാസമാണ് എക്‌സാലോജിക് കമ്പനി ദുരൂഹമായ ഇടപാടുകള്‍ക്ക് ഉപയോഗിച്ചത്. ഇതിനെതിരേ പിണറായിയെ ഭയന്ന് പാര്‍ട്ടി നേതാക്കള്‍ ഒരക്ഷരം ഉരിയാടുന്നില്ലെന്നും സുധാകരന്‍ വിമർശിച്ചു.

സ്വർണക്കടത്ത് കേസിലെപ്പോലെ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരയണയുണ്ടാക്കി ചരിത്രം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ആ വെള്ളം വാങ്ങിവച്ചാല്‍ മതിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.