തിരുവനന്തപുരം: കല്ലറയിൽ അഞ്ച് കടകൾ കുത്തിത്തുറന്നു മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാവ് മടവൂർ മുട്ടയം തുമ്പോട് സ്വദേശി സനോജ്(49) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച പുലർച്ചെ കല്ലറ എആർഎസ് ജംഗ്ഷനുസമീപമുള്ള ശ്രീലക്ഷ്മി പൂക്കട, സമീപത്തുതന്നെയുള്ള ശരവണ പടക്കക്കട, ഫാമിലി പ്ലാസ്റ്റിക്, ജൻ ഔഷധി മെഡിക്കൽ സ്റ്റോർ, തോട്ടത്തിൽ ഫൈനാൻസിയേഴ്‌സ് എന്നിവിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്.

പടക്കക്കടയിൽ നിന്ന്‌ നാലായിരം രൂപയും മെഡിക്കൽ സ്റ്റോറിൽനിന്ന് ഒരു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. പൂക്കടയിൽനിന്നും പണം നഷ്ടമായിട്ടുണ്ട്. ഫാമിലി പ്ലാസ്റ്റിക്കിൽ സാധനങ്ങൾ അടുക്കിവെച്ചിരുന്നതിനാൽ ക്യാഷ് കൗണ്ടറിനടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. ഇവിയുണ്ടായിരുന്ന സിസിടിവി ക്യാമറ ഇളക്കി മാറ്റിയശേഷമാണ് അകത്ത് കടന്നത്.

പാങ്ങോട് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയതിൽ നിന്നും സിസിടിവി നശിപ്പിക്കാനായി എത്തിയ പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് മോഷണക്കേസുകളിൽ പ്രതിയായ സനോജ് ആണെന്ന് വ്യക്തമായത്.