തിരുവനന്തപുരം: കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 22,40,000 രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഫ്ലാറ്റ്, ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സബ് രജിസ്ട്രാർ അവധിയായിരുന്ന സമയത്ത് ചുമതല ജൂണിയർ സൂപ്രണ്ടിനായിരുന്നു. ഈ സമയത്ത് ഇയാൾ സ്വകാര്യ ഫ്ലാറ്റ് കമ്പനിയിൽ നിന്ന് അഞ്ച് അപ്പാർട്ട്മെന്‍റുകൾ വാങ്ങിയതിന് ഒരു ശതമാനം മാത്രം നികുതി ചുമത്തിക്കൊണ്ട് പതിപ്പിച്ചു നൽകിയെന്നാണ് പരാതി.

സബ് രജിസ്ട്രാർ അവധിയിലായിരിക്കുമ്പോൾ ജൂണിയർ സൂപ്രണ്ടിന് ഇത്തരത്തിൽ പതിച്ചുനൽകുന്നതിന് അനുമതിയില്ല. ഇതെല്ലാം മറികടന്നായിരുന്നു ജൂണിയർ സൂപ്രണ്ടിന്‍റെ നടപടി.