തിരുവനന്തപുരം: എന്പുരാൻ എന്ന സിനിമ രാജ്യം ഭരിക്കുന്നവരെ അപമാനിക്കുന്നതാണെന്ന് ബിജെപി ദേശീയ കൗണ്‍സിൽ അംഗം സി. രഘുനാഥ്. രാജ്യത്തിന്‍റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് കൂട്ടുനിന്ന മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണൽ പദവി കേന്ദ്രസർക്കാർ തിരികെ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഫ്. കേണൽ പദവിയിൽ നിന്നു മോഹൻലാലിനെ ഒഴിവാക്കാൻ കോടതിയെ സമീപിക്കുമെന്നും രഘുനാഥ് പറഞ്ഞു.

കേന്ദ്രസർക്കാരിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നവരെ അപമാനിക്കുന്ന സിനിമയിൽ മോഹൻലാൽ അറിയാതെ അഭിനയിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. തിരക്കഥ വായിക്കാതെ മോഹൻലാൽ സിനിമയില്‍ അഭിനയിക്കില്ലല്ലോ എന്നും രഘുനാഥ് കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിന്‍റെ ഭാഗമായി നിൽക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാൽ അറിയാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളിൽ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി. രഘുനാഥ് ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.