തിരുവനന്തപുരം: അങ്കണവാടി ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാലുമായുള്ള ചര്‍ച്ചയിലെ ഉറപ്പുകളെ തുടര്‍ന്നാണ് തീരുമാനം.

കഴിഞ്ഞ 12 ദിവസമായി ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന രാപ്പകല്‍ സമരമാണ് അവസാനിപ്പിച്ചത്. വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

കഴിഞ്ഞ ദിവസമാണ് ധനമന്ത്രിയുമായി സംഘടനാ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ മിനിട്‌സ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ സമരസമിതിക്ക് കൈമാറി. അങ്കണവാടി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്ന് മാസത്തിനുള്ളില്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് മന്ത്രിയുടെ ഉറപ്പ്.