കൊച്ചി: തൃപ്പൂണിത്തുറയിൽ യുവതി ജീവനൊടുക്കിയത് ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി. ‌‌ഇരുമ്പനം സ്വദേശി സംഗീത ആണ് മരിച്ചത്.

ഭർത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് യുവതിയെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും ജോലിസ്ഥലത്ത് ചെന്ന് ബഹളം ഉണ്ടാക്കിയിരുന്നതായും കാട്ടിയാണ്
ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ജീവനൊടുക്കിയതിന്‍റെ തലേന്നും യുവതിയെ ഭർത്താവ് മർദിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.

ബന്ധുക്കൾ നൽകിയ പരാതിയിൽ ഹിൽപാലസ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം 26നാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരാതിയെ തുടർന്ന് മൃതദേഹം തഹസീൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തുകയും കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനും ശേഷം ഇരുമ്പനം ശ്മശാനത്തിൽ സംസ്‌കരിക്കുകയും ചെയ്തിരുന്നു.

അഞ്ച് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.