ചെന്നൈ: മണ്ഡല പുനർനിർണയ വിഷയത്തിൽ ഡിഎംകെ വിളിച്ചുചേർത്ത ജോയിന്‍റ് ആക‌്ഷൻ കമ്മിറ്റി യോഗം ഇന്നു ചെന്നൈയിൽ ചേരും. യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി.

കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ, പശ്ചിമബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയാണ് ഡിഎംകെ യോഗത്തിനു ക്ഷണിച്ചത്. ഒഡീഷയിലെ പ്രധാന പ്രതിപക്ഷമായ ബിജെഡിയുടെ പ്രതിനിധികൾ ഇന്നത്തെ യോഗത്തിനെത്തും.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി എന്നിവരും യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന സ്റ്റാലിന്‍റെ ആവശ്യം ന്യായമെന്നാണ് സിപിഎം നിലപാട്.

സീറ്റിന് വേണ്ടിയല്ല അവകാശങ്ങൾക്കായാണ് പോരാട്ടം നടത്തുന്നതെന്ന് എം.കെ.സ്റ്റാലിൻ വ്യക്തമാക്കി. ജനരോഷം തിരിച്ചുവിടാൻ ഡിഎംകെ നടത്തുന്ന നാടകമാണ് ഇന്നത്തെ യോഗമെന്ന് ബിജെപി അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.

കേരളത്തിൽ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, എൻ.കെ. പ്രേമചന്ദ്രൻ എംപി, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം തുടങ്ങിയവർ പങ്കെടുക്കും.