തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ഒരുമാസത്തിലധികമായി തുടരുന്ന സമരം കടുപ്പിച്ച് ആശാ വർക്കർമാർ. ഇന്ന് മുതൽ പ്രഖ്യാപിച്ച നിരാഹാര സമരം ആശാ വർക്കർമാർ ആരംഭിച്ചു. ആശാവർക്കർമാരായ എം.എ. ബിന്ദു, കെ.പി. തങ്കമണി, ആർ. ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്.

സമരം അവസാനിപ്പിക്കാനായി ബുധനാഴ്ച നടന്ന രണ്ടു ചർച്ചകളും പരാജയപ്പെട്ടിരുന്നു. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ആനുകൂല്യം നടപ്പാക്കുക എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം 39 ദിവസമായിരിക്കുകയാണ്.

നിയമസഭയിൽ ആരോഗ്യ മന്ത്രിയുടെ ചേന്പറിൽ നടന്ന ചർച്ചയിൽ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാട് സമര സമിതിയും സ്വീകരിച്ചു.