കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണയ നടപടികൾ നടക്കുകയാണെന്ന് റവന്യൂമന്ത്രി കെ. രാജൻ. രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരത്തുക നിർണയിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗം ചേരും. റവന്യൂ റിക്കവറി ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയാക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

200 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. ഭൂമി വിട്ടു നൽകിയവർക്ക് നിയമത്തിന്‍റെ പരിധിയിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും പരമാവധി വേഗത്തിൽ ചെയ്യും. വിജ്ഞാപനം ചെയ്ത ഭൂമിയിൽ, വിലനിർണയത്തിലെ കാലതാമസത്തിന് 12 ശതമാനം പലിശ നൽകും.

കേരളം നിലവിൽ വന്ന ശേഷം 7282.98 ഏക്കർ ഭൂമിയാണ് വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തത്. ഇതുവരെ 31267 കോടി രൂപ ഏറ്റെടുക്കലിനായി ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.