തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് സർക്കാരിനില്ലെന്നും ഓണറേറിയം ഉടൻ വർധിപ്പിക്കാനാവില്ലെന്നും മന്ത്രി വീണാ ജോർജ്. വേതനം മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിച്ച് മാത്രമെ അത് ആലോചിക്കാൻ പോലും കഴിയൂവെന്നും മന്ത്രി പറഞ്ഞു.

ആശ പ്രവർത്തകരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ ആശമാർക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 2006 ൽ നിശ്ചയിച്ച ഇൻസന്‍റീവ് കേന്ദ്രം കൂട്ടിയിട്ടില്ല.

ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ ഉടൻ നേരിൽ കാണും. ഈ കാര്യം സമരക്കാരെ അറിയിച്ചു. സമരത്തിൽ നിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചു. സമരക്കാർ പറഞ്ഞതെല്ലാം അനുഭാവ പൂർവം കേട്ടെന്നും മന്ത്രി പറഞ്ഞു.