തൃശൂർ: ശ്രീനാരായണപുരത്ത് ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശി ഡോക്ടർ പീറ്റർ ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. പൂവുത്തുംകടവ് സർവീസ് സഹകരണ ബാങ്കിനടുത്ത് ദേശീയ പാതയിലായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബത്തിനു വിട്ടുനൽകും.