കൊരട്ടി: പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കൊരട്ടി ചിറങ്ങരയിൽ വനംവകുപ്പ് നാലു കാമറകൾ സ്ഥാപിച്ചു. ആർആർടി സംഘം നിരീക്ഷണം തുടരുകയാണ്. കൂടു സ്ഥാപിക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും.

ഇക്കഴിഞ്ഞ 14നു രാത്രി ചിറങ്ങര - മംഗലശേരി പ്രദേശത്തു കണ്ടതു പുലി തന്നെയാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചതിനെത്തുടർന്നാണ് കാമറകൾ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കൊരട്ടി പഞ്ചായത്ത് തിങ്കളാഴ്ച വിളിച്ചുചേർത്ത അടിയന്തരയോഗത്തിൽ ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനൊപ്പം പുലിയെ പിടികൂടാൻ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും വിലയിരുത്തി.