കോട്ടയം: ഭരണങ്ങാനത്തിനു സമീപം ഇടമറ്റത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഇന്നു രാവിലെ 8.15നായിരുന്നു അപകടം. ബസ് ഡ്രൈവര്‍ ഇടമറ്റം സ്വദേശി എം.ജി. രാജേഷാണ് മരിച്ചത്.

ചേറ്റുതോട്ടില്‍ നിന്നും പാലായ്ക്കു വരുകയായിരുന്ന സ്വകാര്യ ബസ് ഇറക്കം ഇറങ്ങുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കലുങ്ക് ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ തെങ്ങിലിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ രാജേഷിനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

പരിക്കേറ്റ യാത്രക്കാരെ പാലാ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. പോലീസും മോട്ടോര്‍ വാഹന വകുപ്പും സ്ഥലത്ത് എത്തി പരിശോധനയും മറ്റു മേല്‍നടപടികളും സ്വീകരിച്ചു.