മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിന് ബന്ധുക്കൾക്കെതിരെ കേസ്. അഹല്യനഗർ ജില്ലയിലാണ് സംഭവം.

14കാരിയായ കുട്ടിയും 25കാരനും തമ്മിലുള്ള വിവാഹമാണ് നടത്തിയത്. ജനുവരി ഒന്നിന് ഷെവ്ഗാവിൽ വച്ചാണ് വിവാഹം നടന്നതെന്ന് ചിക്കൽത്താന പോലീസ് സ്റ്റേഷൻ ഇൻ ചാർജ് രവികിരൺ ദർവാഡെ പറഞ്ഞു.

പെൺകുട്ടി ദേവ്‌ലായ് പ്രദേശത്തുള്ള ഭർതൃ വീട്ടിൽ താമസിക്കാൻ വിസമ്മതിക്കുകയും മാർച്ച് നാലിന് പോലീസിനെ സമീപിക്കുകയും ചെയ്തു. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്‍റെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

തനിക്ക് മാതാപിതാക്കളില്ലെന്നും ബന്ധുക്കളാണ് 25 വയസുകാരനുമായി തന്‍റെ വിവാഹം നടത്തിയതെന്നും കുട്ടി മൊഴി നൽകി.

ബന്ധുക്കൾക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും ഭർത്താവിനെതിരെ ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.