ഇടുക്കി: ലഹരി പാര്‍ട്ടി പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം. നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ രണ്ടു പേര്‍ക്ക് വീണു പരിക്കേറ്റു.

ബുധനാഴ്ച രാത്രി കട്ടപ്പന കല്യാണത്തണ്ട് എകെജി പടിയിലായിരുന്നു സംഭവം. വാഴവര പാറയ്ക്കല്‍ നന്ദു സണ്ണി (26), കട്ടപ്പന ഗോഡൗണ്‍ ഭാഗം പൂവത്തുംമൂട്ടില്‍ ശ്രീജിത് ശശി(22), വാഴവര പുതുശേരികുടിയില്‍ അജിത് സുരേന്ദ്രന്‍ (29), വാഴവര നിര്‍മലാ സിറ്റി വിരിപ്പില്‍ വിഷ്ണു സുകു (25), മുളകര മേട് പൂവത്തുംമൂട്ടില്‍ ഷിബിന്‍ ശശി (26), സഹോദരന്‍ ഷിജന്‍ (24), വാഴവര നിര്‍മലാ സിറ്റി വിരിപ്പല്‍ വിനീഷ് (25) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇതില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തതായി കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന്‍ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കട്ടപ്പന പോലീസ് സ്‌റ്റേഷനിലെ നാലു പോലീസുകാര്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി പരിശോധനയ്ക്കു പോയത്.

രണ്ടു പേര്‍ മഫ്തിയിലും രണ്ടു പേര്‍ യൂണിഫോമിലുമായിരുന്നു. പോലീസ് എത്തുമ്പോള്‍ വീടു കേന്ദ്രീകരിച്ച് ഉച്ചത്തില്‍ പാട്ടു വച്ച് ലഹരി പാര്‍ട്ടി നടക്കുകയായിരുന്നു. മഫ്തിയിലുള്ള പോലീസുകാരാണ് ആദ്യമെത്തിയത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പോലീസ് ആണെന്ന് പറഞ്ഞതോടെ ഇവര്‍ക്കു നേരെ യുവാക്കള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

പരിക്കേറ്റ പോലീസുകാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.