തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎമ്മിന് അംഗബലം കൂടിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി കർശനമാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

ഫാസിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാനുള്ള ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്‍റെ ലക്ഷ്യം. കേരളത്തിൽ പാർട്ടിക്ക് നല്ല മുന്നേറ്റമുണ്ടാക്കൻ കഴിഞ്ഞിട്ടുണ്ട്.

37517 അംഗങ്ങളുടെ വർധന ഉണ്ടായി. 38426 പാർട്ടി ബ്രാഞ്ചുകൾ കേരളത്തിലുണ്ട്. 3247 ബ്രാഞ്ചുകൾ വർധിച്ചു. 2744 ലോക്കൽ കമ്മിറ്റി, 14 ജില്ലകളിലായി 210 ഏരിയ കമ്മിറ്റികളുമുണ്ടായി.

വനിത അംഗങ്ങൾ കൂടി. 2597 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരും 40 വനിതാ ലോക്കൽ സെക്രട്ടറിമാരുമുണ്ട്. അത് ഇനിയും ഉയരണം. 44 നിരീക്ഷകരും അതിഥികളും 486 പ്രതിനിധികളും ഉൾപ്പെടെ 530 പേരാണ് ഇത്തവണ സമ്മേളന പ്രതിനിധികൾ. അതിൽ 75 പ്രതിനിധികൾ സ്ത്രീകളാണ്.

സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കൈയൂരിൽ നിന്നുള്ള പതാക ജാഥയും ദീപശിഖാ പ്രയാണവും തുടരുകയാണ്. ഈ മാസം അഞ്ചിന് വൈകിട്ട് കൊല്ലത്തെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും. ആറിന് പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.