കോഴിക്കോട്: താമരശേരിയിൽ 10-ാം കാസ് വിദ്യാര്‍ഥിയായ ഷഹബാസ് കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതിയായ വിദ്യാർഥിയുടെ പിതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ടി.പി. കേസ് പ്രതി ടി.കെ. രാജേഷിനൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

ഇയാൾ സ്വർണക്കടത്ത്, ക്വട്ടേഷൻ അടക്കം കേസുകളിലെ പ്രതിയാണ് എന്നാണ് വിവരം. ഷഹബാസിനെ ആക്രമിക്കുന്ന സമയം ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്‍റെ പിതാവ് ആരോപിച്ചിരുന്നു.

അതേസമയം ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ് ആയുധം ലഭിച്ചത്.

പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പോലീസ് പിടിച്ചെടുത്തു.

കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില്‍ ഒരേ സമയമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് നീക്കം ആരംഭിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന ആരോപണവുമായി കുടുംബം രംഗത്ത് എത്തിയതിനു പിന്നാലെയാണ് പോലീസിന്‍റെ നീക്കം.