ന്യൂഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി. കേരള സർക്കാർ അവരെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണ്.

ആശാ വർക്കർമാർ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടിയവരാണ്. അതിനാൽ അവർക്ക് അർഹമായ ആദരം നൽകണം.

ആശാ വർക്കർമാർക്ക് തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ലഭിക്കുന്നതെന്നും കർണാടകയിലു തെലങ്കാനയിലും ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.