കോഴിക്കോട്: താമരശേരി പുതുപ്പാടി വനമേഖലയില്‍ മാവോയിസ്റ്റ് തെരച്ചിലിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം. മേലെ കക്കാട് വനത്തില്‍ വച്ചാണ് സംഭവം.

12 തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ക്കും നാട്ടുകാരനായ ഒരാള്‍ക്കും പരിക്കേറ്റു. പെരുമണ്ണാമൂഴി എസ്‌ഐ ജിതിന്‍വാസ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ് എസ്‌ഐ ബിജിത്, ഹവില്‍ദാര്‍ വിജിന്‍, കമാന്റോകളായ ബിജു, ബിനീഷ്, സുജിത്, ശരത്, ജിതേഷ്, ഡെയ്‌സില്‍, വനിതാ കമാൻഡോകളായ നിത്യ, ശ്രുതി, ദര്‍ശിത നാട്ടുകാരനായ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്.

കുത്തേറ്റവർ‌ക്ക് ആദ്യം ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.