ഖാർത്തും: സുഡാനിൽ സൈനിക വിമാനം തകർന്ന് ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പടെ നിരവധിപേർ മരിച്ചു. തലസ്ഥാനമായ ഖാർത്തൂമിന്‍റെ പ്രാന്തപ്രദേശത്താണ് അപകടമുണ്ടായത്.

10 കൊല്ലപ്പെട്ടന്നാണ് റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേറ്റു. വ്യോമതാവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണുവെന്നും സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പുറത്തുവിട്ട പ്രസ്താവനയിൽ സൈന്യം അറിയിച്ചു.

ഗ്രേറ്റർ ഖാർത്തൂമിന്‍റെ ഭാഗമായ ഓംദുർമാനിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്‌ന വ്യോമതാവളത്തിന് സമീപമാണ് അപകടം നടന്നത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയെത്തിയതാണ് സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കിയത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. വിമാനം തകർന്നുവീണ പരിസരത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.