തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍റെ അമ്മ ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മരുന്നുകളോട് പോസിറ്റീവ് പ്രതികരണമാണ്. എന്നാല്‍ മൊഴി രേഖപ്പെടുത്താനുള്ള ശാരീരികനില ആയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അഫാൻ ആദ്യം ആക്രമിച്ചത് ഉമ്മ ഷെമിയെ ആണ്. പേരുമലയിലെ വീട്ടിൽ മാതാവ് ഷെമിയുമായി തർക്കമുണ്ടായതോടെ കഴുത്തിൽ ഷാൾ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ചു ബോധരഹിതയായ ഷെമി കൊല്ലപ്പെട്ടെന്ന് കരുതി അഫാൻ ഇവിടെനിന്ന് പോവുകയായിരുന്നു. പിന്നീട് പോലീസാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.