റാവൽപിണ്ടി: ചാന്പ്യൻസ് ട്രോഫിയിൽ ഇന്ന് ആവേശ പോരാട്ടം. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.

റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരങ്ങളിൽ വിജയം നേടിയ ഇരു ടീമും മികച്ച ഫോമിലാണ്. ഓസ്ട്രേലിയ തങ്ങളുടെ ആദ്യ മത്സരത്തിൽ പ്രബലരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് തോൽപ്പിച്ചത്. സെഞ്ചുറി നേടിയ ജോസ് ഇംഗ്ലിസിന്‍റെയും അർധ സെഞ്ചുറി നേടിയ മാറ്റ് ഷോർട്ടിന്‍റെയും അലക്സ് കാരിയുടേയും മികവിലാണ് ഓസീസ് വിജയിച്ചത്.

അഫ്ഗാനിസ്ഥാനെ 107 റൺസിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ ചാന്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് തുടക്കമിട്ടത്. സെഞ്ചുറിയുമായി റയാൻ റിക്കിൽടണും അർധ സെഞ്ചുറിയുമായി ബാവുമയും എയ്ഡൻ മാർക്രമും തിളങ്ങിയപ്പോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി കഗിസോ റബാഡയും മികച്ച പ്രകടനമാണ് നടത്തിയത്.

ഇരു ടീമുകളിലും മികച്ച താരങ്ങളുള്ളതിനാൽ തന്നെ മത്സരത്തിൽ തീപാറുമെന്നുറപ്പാണ്.