ജയ്പുർ: രാജസ്ഥാനിലെ ജലവാർ ജില്ലയിൽ അഞ്ച് വയസുകാരൻ കുഴൽകിണറിൽ വീണു. 32 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പാടത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി കുഴൽ കിണറിൽ വീണത്. സംഭവ സമയം മാതാപിതാക്കൾ സമീപമുണ്ടായിരുന്നു,

നിലവിൽ കുട്ടി അബോധാവസ്ഥയിലാണ്. എൻഡിആർഎഫും എസ്ഡിആർഎഫ് ടീമുകളും സ്ഥലത്തുണ്ട്. രണ്ട് ദിവസം മുമ്പാണ് കുഴൽക്കിണർ കുഴിച്ചത്. അതിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നില്ല, അതിനാൽ കുഴൽ കിണർ അടയ്ക്കാൻ തീരുമാനിച്ചിരുന്നതാണെന്ന് കുട്ടിയുടെ പിതാവ് കലുലാൽ പറഞ്ഞു.