കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ മൊഴി പുറത്ത്. പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തിൽ കൊണ്ടുപോയി വച്ചതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

ട്രെയിൻ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന ധാരണയിലാണ് കൊണ്ടുവച്ചതെന്നും പിടിയിലായവർ പറഞ്ഞു. മുൻപും ഇവർക്കെതിരേ ക്രമിനൽ കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു.

കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കുണ്ടറയിൽ പുലർച്ചെ രണ്ടിനാണ് റെയിൽവേ പാളത്തിനു കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ഏഴുകോൺ പോലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു.

റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ പോസ്റ്റ് കണ്ടത് പ്രദേശവാസിയാണ്. ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ സിസിടിവിയിൽനിന്ന് രണ്ട് പേരുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇവരാണ് ഇപ്പോൾ പിടിയിലായത്.