തൃശൂർ: രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. തൃശൂരിൽനിന്നാണ് ഇവർ പിടിയിലായത്.

ചെമ്മാപ്പിള്ളിൽ നിന്നാണ് മൂന്ന് പേരെ അന്തിക്കാട് പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് പോലീസ് പരിശോധന നടത്തിയത്. ചെമ്മാപ്പിള്ളിയിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്തിരുന്നവരാണ് പിടിയിലായത്.

കസ്റ്റഡിയിലെടുത്തവർക്ക് കൈവശം മതിയായ രേഖകൾ ഇല്ല. ഇവർ കോൽക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോൾ പോലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

അന്തിക്കാട് പോലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇതിനുശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു.