കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. മണികണ്ഠന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. മാർച്ച് 11ന് നേരിട്ട് ഹാജരാകാനാണ് നിർദേശം.

പഞ്ചായത്തീരാജ് ആക്ട് 340 പ്രകാരം മണിക്കണ്ഠനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം കല്യോട്ടെ എം.കെ ബാബുരാജ് കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി. കേസിലെ പതിനാലാം പ്രതിയായ കെ.മണികണ്ഠന് എറണാകുളം സിബിഐ കോടതി കഴിഞ്ഞ മാസം മൂന്നിനാണ് ശിക്ഷ വിധിച്ചത്.

മണികണ്ഠന് പുറമെ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കമുള്ള സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം വീതം തടവിനും പിഴയടക്കാനുമായിരുന്നു ശിക്ഷ വിധിച്ചത്.