ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന് രാജ്യസഭയുടെ അംഗീകാരം. പ്രതിപക്ഷം മുന്നോട്ടുവെച്ച 44 ഭേദഗതി നിര്‍ദേശങ്ങളും തള്ളിക്കൊണ്ടാണ് രാജ്യസഭ വഖഫ് ജെപിസി റിപ്പോര്‍ട്ട് അംഗീകരിച്ചത്.

ബില്ലിനെച്ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും കടുത്ത പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ച് ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബില്ല് അംഗീകരിക്കുന്നത്. മൊത്തം 40 ഭേദഗതികളുമായാണ് വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ എത്തിയത്.

ലോകസഭയിലും രാജ്യസഭയിലും ഇത് അവതരിപ്പിക്കാനായിരുന്നു നീക്കം. പ്രഥമ നടപടിക്രമങ്ങളിലേക്ക് കടന്നയുടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധ ബഹളങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേളകള്‍ അടക്കം സ്തംഭിച്ചതോടെ സഭ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലെത്തി.

11.20 വരെ രാജ്യസഭ നിര്‍ത്തിവെക്കേണ്ടി വന്നു. ബഹളത്തെ തുടർന്ന് ഉച്ചയ്ക്ക് രണ്ടു വരെ ലോകസഭയും നിര്‍ത്തിവച്ചിരുന്നു.