കോഴിക്കോട്: എടിഎം കവർച്ചാ ശ്രമത്തിനിടെ പോളിടെക്‌നിക് ഡിപ്ലോമക്കാരനായ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷി (38)നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്.

ഇന്നു പുലർച്ചെ 2.30ന് പോലീസ് പട്രോളിംഗിനിടെയാണു സംഭവം. പറമ്പിൽകടവിലെ ധനകാര്യ സ്ഥാപനത്തിന്‍റെ ഹിറ്റാച്ചിയുടെ എടിഎം ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പോലീസ് സംഘം പരിശോധിച്ചത്.

എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പോലീസ് ഷട്ടർ തുറന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്നാണ് പോലീസ് വിശദമാക്കുന്നത്.