കൊളംന്പോ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. കൊളംന്പോയിൽ നടന്ന മത്സരത്തിൽ 49 റൺസിനാണ് ശ്രീലങ്ക ഓസ്ട്രേലിയ തകർത്തത്.

ശ്രീലങ്ക ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 33.5 ഓവറിൽ ഓൾഔട്ടായി. 41 റൺസെടുത്ത അലക്സ് കാരിക്കും 32 റൺസെടുത്ത ആരോൺ ഹാർഡിക്കും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങാനായത്. സീൻ അബോട്ടും ആദം സാംപയും 20 റൺസ് വീതമെടുത്തു.

ശ്രീലങ്കയ്ക്ക് വേണ്ടി നാല് വേണ്ടി നാല് വിക്കറ്റെടുത്ത മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അഷിത ഫെർണാണ്ടോയും ഡുനിത് വെല്ലാലഗെയും ആണ് ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്തത്.

വനിന്ദു ഹസരങ്കെയും ചരിത് അസലങ്കയും ഓരോ വിക്കറ്റ് വീതം എടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46 ഓവറിലാണ് പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 214 റൺസെടുത്തത്.

വെടിക്കെട്ട് സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നടത്തിയ ക്യാപ്റ്റൻ ചരിത് അസലങ്കയുടെ ബാറ്റിംഗ് മികവിലാണ് ആതിഥേയർ മാന്യമായ സ്കോറിലെത്തിയത്. 126 പന്തിൽ 14 ബൗണ്ടറികളും അഞ്ചു സിക്സറുമുൾപ്പെടെ 127 റൺസാണ് അസലങ്ക അടിച്ചുകൂട്ടിയത്.

അതേസമയം, നായകനു പുറമേ, കുശാൽ മെൻഡിസ് (19), ജനിത് ലിയാനഗെ (11), ദുനിത് വെല്ലാലഗെ എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.

ഓസ്ട്രേലിയയ്ക്കു വേണ്ടി സീൻ ആബട്ട് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്പെൻസർ ജോൺസൺ, ആരോൺ ഹാർഡി, നഥാൻ എല്ലിസ് എന്നിവർ രണ്ടുവിക്കറ്റ് വീതവും മാത്യു ഷോർട്ട് ഒരുവിക്കറ്റും വീഴ്ത്തി.

വിജയത്തോടെ പരന്പരയിൽ ശ്രീലങ്ക 1-0 ത്തിന് മുന്നിലെത്തി.