ബംഗുളൂരു: സോഷ്യൽമീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്യാൻ വൈകിയെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം.

മൈസൂരിലെ ഉദയഗിരി പോലീസ് സ്റ്റേഷന് നേരെ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. അക്രമാസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ പരിസരത്തേക്ക് ഇരച്ചുകയറുകയും പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്തു. ആക്രമണത്തിൽ ഏഴ് പോലീസുകാർക്ക് പരിക്കേറ്റു.

സംഘർഷമുണ്ടാക്കിയവരെ പിടികൂടാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നിലവിൽ സ്ഥിതി ശാന്തമാണെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ഹിതേന്ദ്ര അറിയിച്ചു.

സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണ് ബഹളം പൊട്ടിപ്പുറപ്പെട്ടതെന്ന് നരസിംഹരാജയിലെ കോൺഗ്രസ് എംഎൽഎ തൻവീർ സെയ്ത് പറഞ്ഞു. ജനക്കൂട്ടം കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ലാത്തി ചാർജ്ജ് നടത്തേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടയാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പോസ്റ്റിന്‍റെ ആധികാരികത പരിശോധിച്ച് നടപടിയെടുക്കാൻ പോലീസ് വൈകിയെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്.