കൊച്ചി: സംസ്ഥാനത്ത് ചരിത്രവിലയിലേക്ക് വീണ്ടും കുതിച്ചുകയറി സ്വർണം. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 63,840 രൂപയിലും ഗ്രാമിന് 7,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലിലേക്ക് ഇനി 160 രൂപയുടെ കുറവ് മാത്രമാണുള്ളത്.

അതേസമയം, 18 കാരറ്റ് സ്വര്‍ണം പവന് 200 രൂപ വർധിച്ച് 52,680 രൂപയിലും ഗ്രാമിന് 25 രൂപ വർധിച്ച് 6,585 രൂപയിലുമെത്തി.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു.

ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. മൂന്നിന് 320 രൂപ ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. നാലിന് ഒറ്റയടിക്ക് 840 രൂപയും അഞ്ചിന് 760 രൂപയും ആറിന് 200 രൂപയും ഉയരുകയായിരുന്നു. തുടർന്ന് ഏഴിന് മാറ്റമില്ലാതെ തുടർന്ന ശേഷം എട്ടിന് 120 രൂപ ഉയർന്നു.
2024ൽ ഇതുവരെ മാത്രം കേരളത്തിൽ പവൻ വിലയിലുണ്ടായ വർധന 6,640 രൂപയാണ്.

ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വർണവില കഴിഞ്ഞവാരം രേഖപ്പെടുത്തിയ ഔൺസിന് 2,886.07 ഡോളർ എന്ന സർവകാല റിക്കാർഡിൽ നിന്ന് താഴെവീണെങ്കിലും ഇന്നു വീണ്ടും തിരിച്ചുകയറി. 2,860 ഡോളർ വരെ താഴ്ന്നശേഷം 2,876 ഡോളറിലേക്കാണ് തിരിച്ചുകയറിയത്.

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില ഉയരാന്‍ കാരണം.

അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.