തിരുവനന്തപുരം: ആയിരൂരിൽ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തടയാൻ ചെന്ന കൗമാരക്കാരനെ പോലീസ് തള്ളിയിട്ടതായി പരാതി. നിലത്തു വീണ കുട്ടിയുടെ കൈകൾക്ക് പൊട്ടലേറ്റുവെന്ന് കുടുംബം ആരോപിച്ചു.

അതിർത്തി തർക്കത്തിനിടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത് കണ്ട 14കാരൻ ഇത് തടയാൻ ശ്രമിച്ചു. തുടർന്ന് ദേഹത്ത് വണ്ടി കയറ്റിയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആയിരൂർ പോലീസ്, കുട്ടിയെ തള്ളിയിട്ടതായും കുട്ടിയുടെ കൈകൾക്ക് പൊട്ടലുള്ളതായും കുടുംബത്തിന്‍റെ പരാതിയിലുണ്ട്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മർദത്താലാണ് പോലീസ് ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ കുടുംബവും 14 വയസുകാരന്‍റെ കുടുംബവും തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു. കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.