പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കെ.മുരളീധരനെ നിര്‍ദേശിച്ച് ഡിസിസി ദേശീയ നേതൃത്വത്തിനയച്ച കത്ത് പുറത്തുവന്നതില്‍ പ്രതികരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കെ.മുരളീധരന്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാന്‍ യോഗ്യനായ വ്യക്തി തന്നെയാണ്.

യുഡിഎഫിനകത്ത് ഇത്തരത്തില്‍ പല പേരുകളും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാമെന്നും കത്തില്‍ താന്‍ മോശം സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. കത്ത് കണ്ടിട്ടില്ല. അതിലെ വിശദാംശങ്ങളും അറിയില്ല. മുരളീധരന്‍റെ പേര് വന്നിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുരളീധരനെ പോയി കണ്ടതാണ്.

കത്തില്‍ താന്‍ മോശം സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച രാഹുല്‍ അങ്ങനെയുണ്ടെങ്കില്‍ അത് ഗൗരവമായ കാര്യമാണെന്നും വ്യക്തമാക്കി. അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഈ കത്തിന് പ്രസക്തിയില്ലെന്ന് ഡിസിസി പ്രസിഡന്‍റ് എ.തങ്കപ്പന്‍ പറഞ്ഞു.