കൊച്ചി: തവിട് ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്പിരിറ്റ് പിടിച്ചെടുത്തു. പെരുമ്പാവൂർ മണ്ണൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 54 കന്നാസുകളിലായി കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്.

സംഭവത്തിൽ കോട്ടക്കൽ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെ അറസ്റ്റ് ചെയ്തു. കോട്ടയത്തേക്ക് ലോഡുമായി വന്ന ലോറിയാണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. കർണാടക ഹുബ്ലിയിൽ നിന്നുമാണ് ലോഡ് ലഭിച്ചതെന്ന് ഇവർ എക്സൈസ് സംഘത്തോടു പറഞ്ഞു.

54 കന്നാസുകളിലായി 1,800 ലിറ്ററിലേറെ സ്പിരിറ്റാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരുകയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.