പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കണെന്ന് ആവശ്യപ്പെട്ട് ഡിസിസി നൽകിയ കത്തിൽ പ്രതികരണവുമായി വി.ഡി.സതീശൻ. കത്തിനെക്കുറിച്ച് അറിയില്ലെന്ന് സതീശൻ പറഞ്ഞു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ കത്തിന് ഇനി പ്രസക്തിയില്ല. ജനാധിപത്യ പാർട്ടിയിൽ ഇതെല്ലാം സ്വഭാവികമാണ്.

ഒന്നിലധികം ആളുകളുടെ പേര് വരുന്നത് സ്വാഭാവികമാണ്. സ്ഥാനാർഥികളെ പരിഗണിക്കുന്നതിന് പല മാനദണ്ഡങ്ങളാണ് പരിഗണിക്കുകയെന്നും സതീശൻ പറഞ്ഞു. കത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. കത്ത് മുമ്പത്തെ കാര്യമാണ്. ജനാധിപത്യ പാർട്ടിയിലെ അഭിപ്രായം മാത്രമാണത്.

ഇപ്പോൾ ‍ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. പാർട്ടിയിൽ പറഞ്ഞ കാര്യം എന്തിന് വിവാദമാക്കുകയാണെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാട് സ്ഥാനാർഥിയായി ഡിസിസി നിർദേശിച്ചത് കെ. മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിരുന്നു.