കോഴിക്കോട്: സിപിഎം നേതാവ് പി.ജയരാജന്‍റെ "കേരള മുസ്‌ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം കത്തിച്ച് പിഡിപി പ്രവർത്തകരുടെ പ്രതിഷേധം. പുസ്തക പ്രകാശനം നടന്ന വേദിക്ക് സമീപമാണ് പ്രതിഷേധം നടന്നത്. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം.

ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് എൻജിഒയൂണിയൻ ഹാളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനംചെയ്തത്. ബാബറി മസ്ജിദിന്‍റെ തകർച്ചയ്ക്കുശേഷം മുസ്‌ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൾനാസർ മഅദനി പ്രധാന പങ്കുവഹിച്ചെന്ന് ജയരാജൻ പുസ്തകത്തിൽ പറഞ്ഞിരുന്നു.

മഅദനി രൂപവത്കരിച്ച ഐഎസ്എസിന്‍റെ നേതൃത്വത്തിൽ യുവാക്കൾക്ക് ആയുധപരിശീലനം നൽകി. പൂന്തുറ കലാപത്തിൽ ഐഎസ്എസിനും ആർഎസ്എസിനും പങ്കുണ്ട്. മഅദനിയുടെ കേരളപര്യടനത്തിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രാദത്തിലേക്ക് ആകർഷിക്കപ്പെട്ടു എന്നും പുസ്തകത്തിൽ ജയരാജൻ വിശദീകരിക്കുന്നു.

പുസ്തകത്തിലെ എല്ലാ നിലപാടുകളും പാർട്ടിനിലപാടുകളല്ലെന്നും ജയരാജന്‍റെ വ്യക്തിപരമായ വിലയിരുത്തൽ പുസ്തകത്തിൽ ഉണ്ടെന്നും അതിനെ അങ്ങനെത്തന്നെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.