പൂന: ഇടം മാറി എന്നാല്‍ വിധി മാറിയില്ല. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. 359 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്‌സ് 245 റണ്‍സിന് അവസാനിച്ചു. 113 റണ്‍സ് തോല്‍വി ഇന്ത്യ ഏറ്റുവാങ്ങിതോടെ ചരിത്രം കുറിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ്.

ഇന്ത്യന്‍ മണ്ണില്‍ അവരുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നേട്ടമാണിത്. മൂന്ന് ടെസ്റ്റ് മത്‌സരങ്ങളില്‍ നേരത്തെ ബംഗളൂരും അവര്‍ വിജയം കൈപിടിയിലാക്കിയിരുന്നു. രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിന് സമാനമായി മിച്ചല്‍ സാന്‍റ്നര്‍ ആണ് ഇത്തവണയും ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തത്.

ഈ പരാജയത്തോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത മങ്ങിയിരിക്കുകയാണ്. വരും മത്സരങ്ങളുടെ ഫലവും കണക്കുകളിലെ കളിയും ഇത് നിര്‍ണയിക്കും.

നേരത്തെ, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സുമായി ബാറ്റിംഗ് പുനരാംഭിച്ച ന്യൂസിലന്‍ഡിന്‍റെ ഇന്നിംഗ്സ് 255ല്‍ അവസാനിച്ചിരുന്നു. രവീന്ദ്ര ജഡേജയുടെ മികച്ച ബോംളിംഗില്‍ ആണ് കിവീസ് വീണത്. ഇതോടെ 359 റണ്‍സ്ആയി ഇന്ത്യയുടെ വിജയലക്ഷ്യം.

ഏകദിനശൈലിയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് പക്ഷേ ക്യാപ്റ്റനെ തുടക്കത്തിലെ നഷ്ടമായി. എട്ട് റണ്‍സായിരുന്നു രോഹിത്തിന്‍റെ സമ്പാദ്യം. ഹിറ്റ്മാനെ സാന്‍റ്നര്‍ വില്‍യംഗിന്‍റെ കൈയില്‍ എത്തിക്കുകയായിരുന്നു. രണ്ടാം സെഷനില്‍ ഗില്ലിനെയും സാന്‍റ്നര്‍ മടക്കി.

ഋഷഭ് പന്ത് സ്‌കോര്‍ ചെയ്യും മുമ്പ് റണ്ണൗട്ടായി. വിരാട് കോഹ്‌ലി വീണ്ടും സാന്‍റ്നറിന്‍റെ സ്പിന്‍ കെണിയില്‍ അകപ്പെട്ടു. സര്‍ഫറാസ് ഖാനെയും(ഒമ്പത്) അദ്ദേഹം വിക്കറ്റ് മുന്നില്‍ കുരുക്കി. പിന്നാലെ അശ്വനെയും സാന്‍റ്നര്‍ പുറത്താക്കി.

ബൗളിംഗില്‍ എന്നതുപോലെ ബാറ്റിംഗിലും ജഡേജയായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 42 റണ്‍സായിരുന്നു അദ്ദേഹം പൊരുതി നേടിയത്. ന്യൂസിലന്‍ഡിനായി സാന്‍റ്നര്‍ ആറും അജാസ് പട്ടേല്‍ രണ്ടും ഗ്ലെന്‍ ഫിലിപ്‌സ് ഒരു വിക്കറ്റും നേടി. നേരത്തെ, ജയ്‌സ്വാള്‍ ഇന്ത്യയ്ക്കായി 77 റണ്‍സ് നേടിയിരുന്നു.