ഭുവനേശ്വർ: ഒഡീഷയിലെ നയാഗർ ജില്ലയിലെ വനത്തിൽ 21 കാരിയായ യുവതിയെ പ്രതിശ്രുത വരന്‍റെ മുന്നിൽ വച്ച് മൂന്നുപേർ പീഡിപ്പിച്ചു.

ഒക്ടോബർ 20നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസം ഫത്തേഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫത്തേഗർ രാമക്ഷേത്ര ദർശനം കഴിഞ്ഞ് യുവതിയും പ്രതിശ്രുതവരനും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

"പിതാഖൈ വനത്തിന് സമീപം അജ്ഞാതരായ മൂന്ന് പേർ ഇരുവരെയും തടഞ്ഞുനിർത്തി ബലമായി വനത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ഖന്ദപദ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ബിമൽ കുമാർ ബാരിക് പറഞ്ഞു.

പ്രതികൾ സംഭവം മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തുവെന്ന് ബിമൽ കുമാർ ബാരിക് കൂട്ടിച്ചേർത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.

യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.