കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തം ഗ്രൗണ്ടില്‍ നാണംകെടുത്തി ബംഗളൂരു എഫ്‌സി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബംഗളൂരുവിന്‍റെ വിജയം. എട്ടാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഹോർഹെ പെരേര ഡയസാണ് ബംഗളൂരുവിനായി ആദ്യം വലകുലുക്കിയത്.

ഗോൾ വഴങ്ങിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. ആദ്യ പകുതി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ അതിനു ഫലവും വന്നു. കൊമ്പൻ പട തിരിച്ചടിച്ചു. ജീസസ് ജിമെനസാണ് വല ചലിപ്പിച്ചത്. പെനാൽറ്റിയിൽ നിന്നാണ് ഗോളിന്‍റെ പിറവി. ബംഗളൂരു ബോക്സിലേക്കു കയറിയ ക്വാമി പെപ്രയെ രാഹുൽ ഭേകെ വീഴ്ത്തിയതിനായിരുന്നു അനുകൂല കിക്ക്.

എഡ്ഗാർ മെൻഡസിന്‍റെ ഇരട്ടഗോളും (74, 90+4) കൂടെ വന്നതോടെ ബംഗളൂരു എഫ്‍സി തകർപ്പൻ വിജയം സ്വന്തമാക്കി. ജയത്തോടെ ആറ് കളികളില്‍ അഞ്ച് ജയവും ഒരു സമനിലയും അടക്കം 16 പോയിന്‍റുമായി ബംഗളൂരു എഫ്സി ഒന്നാം സ്ഥാനം ഉറപ്പിച്ചു. ആറ് കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമുള്ള ബ്ലാസ്റ്റേഴ്സ് എട്ട് പോയിന്‍റുമായി ആറാം സ്ഥാനത്താണ്.