കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. പ്രതി രാഹുല്‍ ഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. രാഹുലിന്‍റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് വ്യക്തമാക്കിയാണ് കേസ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കിയത്.

പ്രതിയായ രാഹുലും ഭാര്യയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായി ഭാര്യ തന്നെ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കാന്‍ കോടതി തീരുമാനിച്ചത്. ഭാര്യക്ക് തനിക്കെതിരേ പരാതിയില്ലാത്ത സാഹചര്യത്തില്‍ കേസ് നിലനില്‍ക്കുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഹര്‍ജി നല്‍കിയത്.

ഭര്‍ത്താവുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും വെറും സ്വകാര്യ തര്‍ക്കമെന്ന നിലയില്‍ ഇതിന് പൊതുതാത്പര്യമില്ലെന്നും രാഹുലിന്‍റെ ഹര്‍ജിക്കൊപ്പം ഭാര്യ സമര്‍പ്പിച്ച സത്യവാംഗ്‌മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇരുവരും തമ്മിലുള്ള തെറ്റിധാരണയെ തുടര്‍ന്ന് ചെറിയ തര്‍ക്കങ്ങളാണ് തങ്ങള്‍ തമ്മിലുണ്ടായത്. രാഷ്ട്രീയമായും അല്ലാതെയും സ്വാധീനമുള്ള വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തെറ്റായ മൊഴി നല്‍കിയത്. ഇപ്പോള്‍ രാഹുലിനെതിരെ ഒരു പരാതിയുമില്ലെന്നും സ്വയം ഒപ്പിട്ട് നോട്ടറി അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാംഗ്‌മൂലത്തിലൂടെ യുവതി കോടതിയെ അറിയിച്ചിരുന്നു.

നവവധു ഭര്‍തൃവീട്ടില്‍ മര്‍ദനത്തിനിരയായെന്ന പരാതിയിലാണ് വധശ്രമമടക്കം വകുപ്പുകള്‍ ചേര്‍ത്ത് രാഹുലിനെതിരേ പോലീസ് കേസെടുത്തത്.