മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 48 പേരുടെ ആദ്യഘട്ട പട്ടികയാണ് പുറത്തുവിട്ടത്. പ്രമുഖ നേതാക്കളായ പൃഥ്വിരാജ് ചവാനും പിസിസി അധ്യക്ഷൻ നാനാ പടോലെയുടെയും പേരുകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

പൃഥ്വിരാജ് ചവാൻ കരാട് സൗത്തിൽ നിന്നും നാനാ പടോലെ സകോലിയിൽ നിന്നും മത്സരിക്കും. പട്ടികയിൽ നിലവിലെ 25 എംഎൽഎമാരും ഇടംപിടിച്ചിട്ടുണ്ട്. കൂടുതൽ ഘടകകക്ഷികളെ ഉൾപ്പെടുത്തി ഇന്ത്യാ സഖ്യമായി മത്സരിക്കാനാണ് സഖ്യത്തിന്‍റെ തീരുമാനം.

സഖ്യത്തിലെ പ്രധാനകക്ഷികളായ കോൺഗ്രസും ശിവസേനയും (യുബിടി) എൻസിപിയും (ശരദ് പവാർ) 85 വീതം സീറ്റുകളിൽ മത്സരിക്കും. പെസന്‍റ്സ് വർക്കേഴ്‌സ് പാർട്ടി, സിപിഎം, സിപിഐ, സമാജ്‌വാദി പാർട്ടി, ആംആദ്മി പാർട്ടി എന്നിവയെക്കൂടി സഖ്യത്തിൽ ഉൾപ്പെടുത്താനാണ് ധാരണ.

18 സീറ്റുകൾ ഈ കക്ഷികൾക്കായി നീക്കിവെക്കും. നവംബർ 20നാണ് 288 മണ്ഡങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. നവംബർ 23നാണ് വോട്ടെണ്ണൽ.