ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. നാലാം ദിനം106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോർ: ബംഗ്ലാദേശ് - 106 & 307, ദക്ഷിണാഫ്രിക്ക- 308 & 106/3.

ഓപ്പണര്‍ ടോണി ഡി സോര്‍സി(41), ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രം (20), ഡേവിഡ് ബെഡിംഗ്‌ഹാം (12) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ട്രിസ്റ്റൻ സ്റ്റബ്സ് (30), റയാന്‍ റിക്കിള്‍ടൺ (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു. മൂന്നു വിക്കറ്റുകളും വീഴ്ത്തിയത് തൈജുൾ ഇസ്‌ലാമാണ്. ആദ്യ ഇന്നിംഗ്സിൽ താരം അഞ്ചുവിക്കറ്റ് വീഴ്ത്തിയിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ മെഹ്ദി ഹസന്‍ മിറാസിന്‍റെയും (97), ജാക്കർ അലിയുടെയും (58) അര്‍ധസെഞ്ചുറികളാണ് ബംഗ്ലാദേശിനെ രണ്ടാമിന്നിംഗ്സിൽ 307 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. എന്നാൽ ആദ്യ ഇന്നിംഗ്സിലെ ലീഡിന്‍റെ ബലത്തിൽ ദക്ഷിണാഫ്രിക്ക അതിവേഗം വിജയത്തിലെത്തുകയായിരുന്നു.

2014ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ചശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഏഷ്യൻ മണ്ണില്‍ ഒരു ടെസ്റ്റ് ജയിക്കുന്നത്. രണ്ടു മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് 29ന് ചിറ്റഗോറത്തില്‍ നടക്കും.

ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍‍ഡിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. അതേസമയം, തോല്‍വിയോടെ ബംഗ്ലാദേശ് ഏഴാം സ്ഥാനത്തേക്ക് വീണു. പോയിന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്.