ശ്രീനഗർ: ജമ്മു കാഷ്മീരിലെ ത്രാലിൽ ഭീകരരുടെ വെടിവയ്പ്പിൽ കൗമാരക്കാരനു പരിക്കേറ്റു. യുപിയിലെ ബിജ്നോറിൽ നിന്നുള്ള ശുഭം കുമാറിനാണ് (19) കൈക്ക് വെടിയേറ്റത്.

ത്രാലിലെ ബറ്റഗുണ്ട് ഗ്രാമത്തിൽ ഇന്നു രാവിലെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കാഷ്മീരിൽ ഒരാഴ്ചയ്ക്കിടെ കുടിയേറ്റ തൊഴിലാളികൾക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

നേരത്തെ, ഞായറാഴ്ച കേന്ദ്രഭരണ പ്രദേശമായ ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് പ്രദേശത്തെ നിർമാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി സ്ഥിരീകരിച്ചിരുന്നു.

ഒക്ടോബർ 18ന് ഷോപിയാൻ ജില്ലയിൽ ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ അശോക് ചൗഹാനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. സൈനപോരയിലെ വാഡുന മേഖലയിൽ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വെടിയേറ്റ നിലയിൽ ചൗഹാന്‍റെ മൃതദേഹം കണ്ടെത്തിയത്.