പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ പി. സരിൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. ഇന്ന് രാവിലെയാണ് സരിൻ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തിയത്.

താൻ ഒരുപാട് തവണ വന്നിരുന്ന സ്ഥലമാണെന്നും ഒരിക്കൽ കൂടി വരണമെന്ന് തോന്നിയതിനാണ് ഇവിടെ എത്തിയതെന്നും സരിൻ പറഞ്ഞു.

ഇവിടെ എത്തുന്പോൾ മനസിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. കോണ്‍ഗ്രസിൽനിന്നു പുറത്താക്കിയ ഒരാൾ, ഉള്ളിൽ ഇപ്പോഴും കോണ്‍ഗ്രസ് ഉണ്ടെന്ന് തുറന്നു സമ്മതിക്കുന്നതിൽ ഒരു മടിയും ഇല്ലാത്ത ഒരാൾക്ക് ഇവിടെയ്ക്ക് എത്തുന്നതിൽ ഒരു തടസവുമില്ല.

തന്നെ ആരും തടഞ്ഞില്ലെന്നും ഇങ്ങോട്ട് വരരുതെന്നും ആരും പറഞ്ഞിട്ടില്ലെന്നും സരിൻ പറഞ്ഞു. ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. അതിന് മുന്നോടിയായാണ് സ്മൃതിമണ്ഡപത്തിൽ എത്തിയതെന്നും സരിൻ കൂട്ടിച്ചേർത്തു.