നെയ്യാറ്റിന്‍കര: സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവുമായെത്തിയ യുവാവ് എക്സൈസ് പട്രോളിംഗിനിടയില്‍ പിടിയിലായി.

ഇടയ്ക്കോട് നേമം വിക്ടറി ഹൈസ്കൂളിനുസമീപം റെജിന്‍ റഹിം (33) ആണ് നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് അധികൃതരുടെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 8.140 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.

എക്സൈസ് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പള്ളിച്ചൽ ഭാഗത്ത് ഇന്ന ലെ രാവിലെ നടത്തിയ പരിശോധനയിലാണ് റെജിൻ പിടിയിലായത്. വിവിധ സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.

പിടികൂടിയ കഞ്ചാവിനു വിപിണിയിൽ രണ്ടുലക്ഷം രൂപ വിലമതിക്കുമെന്നും കഞ്ചാവ് അന്യസംസ്ഥാനങ്ങളിൽനിന്ന് കടത്തിക്കൊണ്ടുവന്നതാണെന്നും എക്സൈസ് സംഘം പറഞ്ഞു.

പ്രാവച്ചന്പലത്തു നിന്നും പള്ളിച്ചലിലേയ്ക്കു വരികയായി രുന്നു റെജിൻ. എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രശാന്തും സംഘവുമാണ് അറസ്റ്റിനു നേതൃ ത്വം നൽകിയത്.

ഇയാളുടെ പേരില്‍ നെയ്യാറ്റിന്‍കര എക് സൈസ് റേഞ്ച് ഓഫീസില്‍ അബ്കാരി കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ റജിന്‍ റഹിമിനെ റിമാന്‍ഡ് ചെയ്തു.