ലക്നോ: ഉത്തർപ്രദേശിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാം സീറ്റിലും എൻഡിഎ വിജയിക്കുമെന്ന് നിഷാദ് പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വിധി തന്നെയായിരിക്കും ഇവിടെയും വരുക എന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎ സഖ്യം നടത്തിയ മുന്നേറ്റം താത്കാലികം മാത്രമാണെന്നും സഞ്ജയ് കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ജനങ്ങൾ എൻഡിഎ സർക്കാരിനൊപ്പമാണെന്നും സഞ്ജയ് അവകാശപ്പെട്ടു. ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ എൻഡിഎയിൽ തർ‌ക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ മുന്നേറുമെന്ന എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ അവകാശവാദവും നിഷാദ് പാർട്ടി അധ്യക്ഷൻ തള്ളി. അഖിലേഷിന്‍റേത് പകൽ സ്വപ്നം മാത്രമാണെന്നും ഇന്ത്യ സഖ്യത്തിന് ഈ തെരഞ്ഞെടുപ്പിൽ മുന്നേറാനാകില്ലെന്നും സഞ്ജയ് നിഷാദ് പറഞ്ഞു.

ഉത്തർപ്രദേശിൽ ഒൻപത് മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 13നാണ് തെരഞ്ഞെടുപ്പ്. നവംബർ 23നാണ് വോട്ടെണ്ണൽ.