വിഴിഞ്ഞം: യുവതിയെ കളിയാക്കിയത് അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. മരപ്പണിക്കുപയോഗിക്കുന്ന ഉളികൊണ്ടുള്ള കുത്തേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

കുത്തേറ്റവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. വിഴിഞ്ഞം മുല്ലൂർ മുക്കോല മണലിവിളയിൽ ലിൻസൺ(33), ഫെയിൻസ് (26), ജനീസ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലിൻസന്‍റെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിൽ എടുത്തു.

ചൊവ്വാഴ്ച വൈകുന്നേരം ഒരു യുവതിയുടെ വേഷത്തെ കുറച്ചു പേർ കളിയാക്കിയതാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് രാത്രി പതിനൊന്നോടെ ഇതേച്ചൊല്ലി സംഘർഷമുണ്ടാവുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ ഉള്ളവരിൽ ഒരാളുടെ വീടിനുനേരേ കല്ലേറുണ്ടായി.