കൽപ്പറ്റ: വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തി. മൈസൂരിൽ നിന്ന് റോഡുമാർഗം എത്തിയ പ്രിയങ്ക അപ്രതീക്ഷിതമായി ഒരു വോട്ടറുടെ വീട്ടിലെത്തി. സുൽത്താൻബത്തേരിയിലെ കുമാരൻകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്.

ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തന്നോട് സംസാരിച്ച പ്രിയങ്കയോട് തന്‍റെ അമ്മയെ കുറിച്ച് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ഇദ്ദേഹം പറഞ്ഞു. വീട് എവിടെയെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി വാഹനം അങ്ങോട്ടേക്ക് എടുക്കാൻ നിർദേശം നൽകുകയായിരുന്നു.

വീട്ടിലേക്ക് കയറിയ പ്രിയങ്ക അകത്തെ മുറിയിലെത്തി സോഫയിൽ ഇരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് ഓടിയെത്തി. ഏറെ നേരം ത്രേസ്യയുമായി സംസാരിച്ച് തന്‍റെ മൊബൈൽ നമ്പർ കൈമാറിയ ശേഷം വയനാട്ടിൽ തനിക്ക് പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയെന്ന് പറഞ്ഞ് സ്നേഹം പങ്കുവച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.

അപ്രതീക്ഷിതമായി എത്തിയ പ്രിയങ്കയ്ക്ക് ത്രേസ്യ കൊന്ത സമ്മാനമായി നൽകി. ഇന്നു രാത്രി ബത്തേരിയിലെ സ്വകാര്യ ഹോട്ടലിലാണ് പ്രിയങ്കയും സോണിയയും തങ്ങുന്നത്. ബുധനാഴ്ച രാവിലെ 11ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയ്ക്കു ശേഷം ജില്ലാ കളക്ടർക്കു മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കും.